കറുത്ത നിറമുള്ളൊരാൾ കരഞ്ഞും പറഞ്ഞും
ഹൃദയത്തിലേയ്ക്കു കയറിവന്നു
ചിലമ്പുന്ന ചങ്ങാതിക്കൂട്ടങ്ങളിൽ
വെളുത്ത ചിരിയുള്ള അവൻ
ഒറ്റക്കിരുന്നു
കടലിനു കുറുകെ പറക്കുന്ന
ദേശാടനക്കിളികളെക്കാണിച്ച്
മഞ്ഞുപെയ്യുന്ന തീരത്തെക്കുറിച്ച്
വാതോരാതവൻ പറഞ്ഞു
ഉടയുന്ന വളപ്പൊട്ടുകൾ ചേർത്ത്
മാലയുണ്ടാക്കാൻ പിപ്പിച്ചു
ചകിരിനാരുകൊണ്ട് കൂടുണ്ടാക്കുന്ന
കുരുവിയെയാണവൻ
സ്വപ്നം കണ്ടത്
പിന്നീടെപ്പൊഴോ
മഞ്ഞുരുകി
മഴ പെയ്തു
ആ മലവെള്ളപ്പാച്ചിലിൽ
അവനൊഴുകിപ്പോയി.
ഹൃദയത്തിലേയ്ക്കു കയറിവന്നു
ചിലമ്പുന്ന ചങ്ങാതിക്കൂട്ടങ്ങളിൽ
വെളുത്ത ചിരിയുള്ള അവൻ
ഒറ്റക്കിരുന്നു
കടലിനു കുറുകെ പറക്കുന്ന
ദേശാടനക്കിളികളെക്കാണിച്ച്
മഞ്ഞുപെയ്യുന്ന തീരത്തെക്കുറിച്ച്
വാതോരാതവൻ പറഞ്ഞു
ഉടയുന്ന വളപ്പൊട്ടുകൾ ചേർത്ത്
മാലയുണ്ടാക്കാൻ പിപ്പിച്ചു
ചകിരിനാരുകൊണ്ട് കൂടുണ്ടാക്കുന്ന
കുരുവിയെയാണവൻ
സ്വപ്നം കണ്ടത്
പിന്നീടെപ്പൊഴോ
മഞ്ഞുരുകി
മഴ പെയ്തു
ആ മലവെള്ളപ്പാച്ചിലിൽ
അവനൊഴുകിപ്പോയി.
Thiricharivukal...
ReplyDelete